ONETV NEWS

NILAMBUR NEWS

നിലമ്പൂര്‍ ജനതപ്പടി ഭാഗത്ത് തോട് കൈയേറ്റം. കയ്യേറ്റഭൂമി തിരിച്ചെടുത്ത് തോട് പുനര്‍ജീവിപ്പിക്കുമെന്ന് നഗരസഭാ ഭരണ സമിതി.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: ജനതപ്പടി മുതല്‍ താഴെ ചന്തക്കുന്നിന് അതിര്‍ത്തിവരെയുള്ള 400 മീറ്റര്‍ ദൂരത്ത് നിലവില്‍ തോട് കാണാനില്ലെന്ന് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍ പറഞ്ഞു. സര്‍വ്വേ നടത്തി കൈയേറ്റ ഭൂമി തിരിച്ചെടുത്ത് തോട് പുനര്‍ജിവിപ്പിച്ച് വെള്ളം ചാലിയാറിലേക്ക് ഒഴുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ ഡി എഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കും. നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ ഒരു കൈയ്യേറ്റവും അനുവദിക്കില്ല. കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കും. വെളിയംതോട് തോടിന്റെ കൈയ്യേറ്റം പൂര്‍ണ്ണമായി തിരിച്ചെടുത്തു. നാല് തോടുകളുടെ കൈയേറ്റമാണ് ഒഴിപ്പിക്കുക എന്നും അരുമ ജയകൃഷ്ണന്‍ പറഞ്ഞു. 5 മീറ്റര്‍ വീതിയിലാണ് റവന്യൂരേഖയില്‍ തോട് ഉള്ളത്. എന്നാല്‍ ജനതപ്പടി മുതല്‍ താഴെ ചന്തക്കുന്നിന്റെ അതിര്‍ത്തി വരെ 400 മീറ്റര്‍ ഭാഗത്ത് തോട് നിലവില്‍ കാണാനില്ല. ഈ ഭാഗത്തെ സ്വകാര്യ ഭൂഉടമകള്‍ മണ്ണിട്ട് നികത്തി റോഡ് തങ്ങളുടെ ഭൂമിയുടെ ഭാഗമാക്കിയ നിലയിലാണ്. ഈ തോട് ഉള്‍പ്പെടെ 4 തോടുകള്‍ അടഞ്ഞുകിടന്നതിനാല്‍ കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും കെ.എന്‍.ജി റോഡ് തോടായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ തോടുകളുടെ കയ്യേറ്റം ഒഴിപ്പിക്കുന്ന് നല്‍കിയ വാഗ്ദാനമാണ് മാസങ്ങള്‍ക്കുള്ളില്‍ എല്‍.ഡി.എഫ് ഭരണസമിതി നടപ്പാക്കി വരുന്നത്. നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എം.ബഷീര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.റഹീം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്‌കറിയ ക്‌നാതോപ്പില്‍, ഡിവിഷന്‍ കൗണ്‍സിലര്‍ റഹ്മത്ത് ചുള്ളിയില്‍ എന്നിവര്‍ തോടിന്റെ കയ്യേറ്റം നടന്ന ഭാഗം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *